Sunday, July 29, 2012

Qur'an *ഖുര്‍ആനില്‍ നിന്നും ചില വാക്യങ്ങള്‍:-

**1. **ദൈവത്തിന് പുറമെ മറ്റാരോടും നിങ്ങള്‍ പ്രാര്‍ത്ഥിക്കരുത്. (വി:ഖു: ** 28:88)** **2. **നന്മ കല്‍പ്പിക്കണം തിന്മ വിരോധിക്കണം. (വി:ഖു: **31:17)** **3. **എത്ര പ്രതികൂലമായാലും സത്യമെ പറയാവൂ. (വി:ഖു: **4:135)** **4. **പരദൂഷണം പറയരുത്. (വി:ഖു: **49:12)** **5. **മറ്റുള്ളവരെ പരിഹസിക്കരുത്. (വി:ഖു: **49:11)** **6. **അസൂയ അരുത്. (വി:ഖു: **4:54)** **7. **ചാരവൃത്തിയും ഒളിഞ്ഞുകേള്‍ക്കലും അരുത്. (വി:ഖു: **49:12)** **8. **കള്ള സാക്ഷി പറയരുത്. (വി:ഖു: **2:283)** **9. **സത്യത്തിന് സാക്ഷിപറയാന്‍ മടിക്കരുത്. (വി:ഖു: **2:282)** **10. **സംസാരിക്കുമ്പോള്‍ ശബ്ദം താഴ്ത്തണം. (വി:ഖു: **31:19)** **11. **പരുഷമായി സംസാരിക്കരുത്. (വി:ഖു: **3:159)** **12. **ആളുകളോട് സൌമ്യമായ വാക്കുകള്‍ പറയണം. (വി:ഖു: **20:44)** **13. **ഭൂമിയില്‍ വിനയത്തോടെ നടക്കണം. (വി:ഖു: **25:63)** **14. **നടത്തത്തില്‍ അഹന്ത അരുത്. (വി:ഖു: **31:18)** **15. **അഹങ്കാരം അരുത്. (വി:ഖു: **7:13)** **16. **അനാവശ്യ കാര്യങ്ങളില്‍ മുഴുകരുത്. (വി:ഖു: **23:3)** **17. **മറ്റൊരാളുടെ തെറ്റുകള്‍ കഴിയുന്നത്ര മാപ്പ് ചെയ്യണം. (വി:ഖു: **7:199)* * **18. **മറ്റുള്ളവരോട് ഔദാര്യത്തോടെ പെരുമാരണം. (വി:ഖു: **4:36)** **19. **അതിഥികളെ സല്‍ക്കരിക്കണം. (വി:ഖു: **51:26)** **20. **പാവങ്ങള്‍ക്ക് ഭക്ഷണം നല്കാന്‍ പ്രേരിപ്പിക്കണം. (വി:ഖു: **107:3)** **21. **അനാഥകളെ സംരക്ഷിക്കണം. (വി:ഖു: **2:220)** **22. **ചോദിച്ച് വരുന്നവരെ ആട്ടിക്കളയരുത്. (വി:ഖു: **93:10)** **23. **വിഷമിക്കുന്നവരെ കണ്ടെത്തി സഹായിക്കണം. (വി:ഖു: **2:273)** **24. **ചെയ്ത ഉപകാരം എടുത്ത് പറയരുത്. (വി:ഖു: **2:264)** **25. **വിശ്വസിച്ചേല്‍പ്പിച്ച വസ്തുക്കള്‍ തിരിച്ചേല്‍പ്പിക്കണം. (വി:ഖു: ** 4:58)** **26. **കരാര്‍ലംഘിക്കരുത്. (വി:ഖു: **2:177)** **27. **തിന്മയെ നന്‍മ കൊണ്ട് പ്രതിരോധിക്കണം. (വി:ഖു: **41:34)** **28. **നന്മയില്‍ പരസ്പരം സഹകരിക്കണം. (വി:ഖു: **5:2)** **29. **തിന്‍മയില്‍ സഹകരിക്കരുത്. (വി:ഖു: **5:2)** **30. **നീതി പ്രവര്‍ത്തിക്കണം. (വി:ഖു: **5:8)** **31. **വിധി കല്‍പ്പിക്കുമ്പോള്‍ നീതിയനുസരിച്ച് വിധിക്കണം. (വി:ഖു: **4:58)** **32. **ആരോടും അനീതി ചെയ്യരുത്. (വി:ഖു: **5:8)** **33. **അളവിലും തൂക്കത്തിലും കൃത്രിമം കാണിക്കരുത്. (വി:ഖു: **6:152)** **34. **സത്യവും അസത്യവും കൂട്ടിക്കലര്‍ത്തരുത്. (വി:ഖു: **2:42)** **35. **വഞ്ചകര്‍ക്ക് കൂട്ട് നില്‍ക്കരുത്. (വി:ഖു: **4:105)** **36. **സത്യത്തില്‍നിന്ന് വ്യതിചലിക്കരുത്. (വി:ഖു: **4:135)** **37. **പിശുക്ക് അരുത്. (വി:ഖു: **4:37)** **38. **അന്ന്യന്‍റെ ധനം അന്ന്യായമായി തിന്നരുത്. (വി:ഖു: **4:29)** **39. **അനാഥകളുടെ ധനം അപഹരിക്കരുത്. (വി:ഖു: **4:10)** **40. **ധനം ധൂര്‍ത്തടിക്കരുത്. (വി:ഖു: **17:29)** **41. **ലഹരി ഉപയോഗിക്കരുത്. (വി:ഖു: **5:90)** **42. **മദ്യം കഴിക്കരുത്. (വി:ഖു: **5:90)** **43. **കൈക്കൂലി അരുത്. (വി:ഖു: **2:188)** **44. **പലിശ അരുത്. (വി:ഖു: **2:275)** **45. **വ്യഭിചാരത്തെ സമീപിക്കരുത്. (വി:ഖു: **17:32)** **46. **കൊലപാതകം അരുത്. (വി:ഖു: **4:92)** **47. **ചൂത് കളിക്കരുത്. (വി:ഖു: **5:90)** **48. **മറ്റുള്ളവര്‍ക്ക് പാഠമാകും വിധം കുറ്റവാളികളെ ശിക്ഷിക്കണം. (വി:ഖു: ** 5:38)** **49. **ഊഹങ്ങള്‍ അധികവും കളവാണ്**; **ഊഹങ്ങള്‍ വെടിയണം. (വി:ഖു: **49:12)** **50. **തിന്നുക**, **കുടിക്കുക**, **അമിതമാകരുത്. (വി:ഖു: **7:31)** **51. **ശവം**, **രക്തം**, **പന്നിമാംസം എന്നിവ നിഷിദ്ധമണ്. (വി:ഖു: **5:3)** **52. **ഭാഗ്യ പരീക്ഷണങ്ങള്‍ അരുത്. (വി:ഖു: **5:90)** **53. **ഭൂമിയില്‍ കുഴപ്പം ഉണ്ടാക്കരുത്. (വി:ഖു: **2:60)** **54. **മനുഷ്യര്‍ക്കിടയില്‍ ഐക്യത്തിന് ശ്രമിക്കണം. (വി:ഖു: **49:9)** **55. **നിങ്ങള്‍ പരസ്പരം ഭിന്നിക്കരുത്. (വി:ഖു: **3:103)** **56. **ഉഛ്വനീചത്വബോധം ഉണ്ടാകരുത്. (വി:ഖു: **49:13)** **57. **ദൈവ ഭക്തനാണ് നിങ്ങളില്‍ ശ്രേഷ്ഠന്‍. (വി:ഖു: **49:13)** **58. **കാര്യങ്ങള്‍ പരസ്പരം കൂടിയാലോചിക്കണം. (വി:ഖു: **42:38)** **59. **ഇങ്ങോട്ട് യുദ്ധം ചെയ്താലല്ലാതെ യുദ്ധം അരുത്. (വി:ഖു: **2:190)** **60. **യുദ്ധ മര്യാദകള്‍ പാലിക്കണം. (വി:ഖു: **2:191)** **61. **യുദ്ധത്തില്‍നിന്ന് പിന്തിരിയരുത്. (വി:ഖു: **8:15)** **62. **അഭയാര്‍ഥികളെ സഹായിക്കണം (സംരക്ഷിക്കണം). (വി:ഖു: **9:6)** **63. **മറ്റുള്ളവരെ കണ്ണടച്ച് അനുകരിക്കരുത്. (വി:ഖു: **2:170)** **64. **പൌരോഹിത്യം പാടില്ല. (വി:ഖു: **9:31)** **65. **സന്യാസം അരുത്. (വി:ഖു: **57:27)** **66. **നഗ്നത മറക്കണം. (വി:ഖു: **7:31)** **67. **ശുദ്ധി (വൃത്തി) സൂക്ഷിക്കണം. (വി:ഖു: **9:108)** **68. **കോപം അടക്കി നിര്‍ത്തണം. (വി:ഖു: **3:134)** **69. **സമ്മതം കൂടാതെ അന്യരുടെ വീട്ടില്‍പ്രവേശിക്കരുത്. (വി:ഖു: **24:27)** **70. **രക്തബന്ധമുള്ളവര്‍ തമ്മില്‍ വിവാഹം അരുത്. (വി:ഖു: **4:23)** **71. **മാതാക്കള്‍ കുഞ്ഞുങ്ങള്‍ക്ക് രണ്ടു വര്‍ഷം പൂര്‍ണ്ണമായി മുലയൂട്ടണം. (വി:ഖു: **2:233)** **72. **മാതാപിതാക്കള്‍ക്ക് നന്മ ചെയ്യണം. (വി:ഖു: **17:23)** **73. **മാതാപിതാക്കളോട് മുഖം ചുളിച്ച് സംസാരിക്കരുത്. (വി:ഖു: **17:23)** **74. **മാതാപിതാക്കളുടെ സ്വകാര്യമുറിയില്‍ അനുവാദമില്ലാതെ പ്രവേശിക്കരുത്. (വി:ഖു: **24:58)** **75. **കടം വാങ്ങുന്നതും കൊടുക്കുന്നതും എഴുതി വെക്കണം. (വി:ഖു: **2:282)** **76. **കടം വീട്ടുവാന്‍ ബുദ്ധിമുട്ടുന്നുവെങ്കില്‍ വിഷമിപ്പിക്കരുത്. (വി:ഖു: **2:280)** **77. **ഭൂരിപക്ഷം സത്യത്തിന്‍റെ മാനദണ്ഡമല്ല. (വി:ഖു: **6:116)** **78. **സ്ത്രീകള്‍ മാന്യമായി ഒതുക്കത്തോടെ കഴിയണം. (വി:ഖു: **33:33)** **79. **മരണപ്പെട്ടവന്‍റെ സ്വത്ത് കുടുംബാംഗങ്ങള്‍ക്ക് അനന്തരം നല്കണം. (വി:ഖു: **4:7)** **80. **സ്ത്രീകള്‍ക്കും സ്വത്തവകാശം ഉണ്ട്. (വി:ഖു: **4:7)** **81. **സ്ത്രീയായാലും പുരുഷനായാലും കര്‍മ്മങ്ങള്‍ക്ക് തുല്യ പ്രതിഫലം ഉണ്ട്. (വി:ഖു: **3:195)** **82. **കുടുംബത്തിന്റെ നേതൃത്വം പുരുഷന് നല്കണം. (വി:ഖു: **4:34)** **83. **ആര്‍ത്തവ കാലത്ത് ലൈംഗിക സംബര്‍ക്കം അരുത്. (വി:ഖു: **2:222)** **84. **പ്രപഞ്ചത്തിലെ അത്ഭുതങ്ങളെക്കുറിച്ച് ചിന്തിക്കണം. (വി:ഖു: **3:191)** **85. **വിജഞാനം നേടുന്നവര്‍ക്ക് ഉന്നത പദവി നല്കും. (വി:ഖു: **58:11)** **86. **ഭരണാധികാരികളെ പ്രാപ്തി നോക്കി തിരഞ്ഞെടുക്കണം. (വി:ഖു: **2:247)** **87. **ആരാധനാലയങ്ങളില്‍നിന്ന് ആളുകളെ തടയരുത്. (വി:ഖു: **2:114)** **88. **മറ്റ് മതസ്ഥരുടെ ആരാധ്യ വസ്തുക്കളെ നിന്ദിക്കരുത്. (വി:ഖു: **6:108)** **89. **എല്ലാ പ്രവാചകരെയും അംഗീഗരിക്കണം. (വി:ഖു: **2:285)** **90. **സത്യത്തിലേക്ക് ക്ഷണിക്കുന്നത് സദുപദേശത്തോട് കൂടിയാകണം. (വി:ഖു: ** 16:125)** **91. **ആരാധനാവേളയില്‍ നല്ല (അലങ്കാര) വസ്ത്രം അണിയനം. (വി:ഖു: **7:31)** **92. **മതത്തില്‍നിര്‍ബന്ധിക്കുവാന്‍പാടില്ല. (വി:ഖു: **2:256)** **93. **ഒരാല്‍ക് കഴിയാത്തത് അയാളെ നിര്‍ബന്ധിക്കരുത്. (വി:ഖു: **2:286)** **94. **കഷ്ടപ്പാടുകളിലും വിഷമതകളിലും ക്ഷമ കൈക്കൊള്ളണം. (വി:ഖു: **2:286)** **95. **അനാചാരങ്ങള്‍ക്കെതിരെ പോരാടണം. (വി:ഖു: **5:63)** **96. **വര്‍ഗ്ഗീയത അരുത്. (വി:ഖു: **49:13)** **97. **ദൈവത്തോട് മാത്രം പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് നിര്‍ഭയത്വം നല്കും. (വി:ഖു: **24:55)** **98. **ദൈവം കാരുണ്യവാനാണ്. അവനോട് പാപമോചനം തേടുക. (വി:ഖു: **73:20)** **99. **ദൈവം എല്ലാ പാപങ്ങളും ഒന്നിച്ച് മാപ്പ് ചെയ്യുന്നവനാകുന്നു. (വി:ഖു:** 39:53)** **100. **ദൈവകാരുണ്യത്തെക്കുറിച്ച് നിരാശരാകരുത്. (വി:ഖു: **39:53)**

No comments:

Post a Comment